ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം പാക്കിസ്ഥാൻ ആണെന്ന് മുൻ യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. പാക്കിസ്ഥാൻ സൈന്യവുമായി പതിറ്റാണ്ടുകളായി ഇടപഴകിയ അനുഭവത്തിലായിരുന്നു ജെയിംസിന്റെ പ്രസ്താവന. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മന്ത്രിസഭയിലെ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
കൈകാര്യം ചെയ്തതിൽ വച്ച് ഏറ്റവും അപകടകരമായ രാജ്യം പാക്കിസ്ഥാൻ ആണെന്നാണ് താൻ കരുതുന്നത്. ലോകത്ത് അതിവേഗം വളരുന്ന ന്യൂക്ലിയർ ആയുധ ശേഖരം അവരുടെ ഇടയിൽ വളരുന്ന തീവ്രവാദികളുടെ കൈകളിൽ എത്തിയാൽ ഫലം വിനാശമായിരിക്കും. അതിവേഗം വളരുന്ന ആണവായുധ ശേഖരം പാക്കിസ്ഥാനിലുണ്ട്. മാറ്റിസിന്റെ “കോൾ സൈൻ ചാവോസ്” എന്ന പുസ്തകത്തിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങൾക്ക് പാകിസ്ഥാനുമായുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞു, പക്ഷേ ഞങ്ങളുടെ ഭിന്നതകൾ വളരെ ആഴമുള്ളതായിരുന്നു, അവ പരിഹരിക്കാനാവാത്തവിധം ആഴത്തിലായിരുന്നുവെന്നും മാറ്റിസ് എഴുതി
2011 മെയ് മാസത്തിൽ ഒസാമ ബിൻ ലാദനെ കണ്ടെത്തി കൊലപ്പെടുത്തിയ യുഎസ് നേവി സീൽ റെയ്ഡിനെക്കുറിച്ച് പ്രസിഡന്റ് ബരാക് ഒബാമ പാക്കിസ്ഥാനെ അറിയിക്കാതിരുന്നത് അതുകൊണ്ടാണ്. മറൈൻ കോർപ്സ് ജനറലായ മാറ്റിസ് അന്ന് യുഎസ് സെൻട്രൽ കമാൻഡിന്റെ തലവനായിരുന്നു. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കൻ സൈനിക നടപടികളുടെ മേൽനോട്ടം
അതേസമയം ഇന്ത്യയുമായുളള പാക്കിസ്ഥാന്റെ നിലപാടുകളെ ജെയിംസ് പുച്ഛിച്ചു. എല്ലാ രാഷ്ട്രവും പാക്കിസ്ഥാന് ഇന്ത്യയോടുളള ശത്രുത വീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ സ്വാധീനത്തെ പ്രതിരോധിക്കുന്ന കാബൂൾ സർക്കാരുമായി സൗഹാർദ്ദത്തിലാകാൻ പാക്കിസ്ഥാൻ സൈന്യം ആഗ്രഹിക്കുകയാണെന്നും മാറ്റിസ് പറഞ്ഞു.
Discussion about this post