നിയന്ത്രണ രേഖയിൽ നിന്നും പിടി കൂടിയ രണ്ട് പാക്കിസ്ഥാനി തീവ്രാവദികളുടെ കുറ്റ സമ്മത വീഡിയോ ഇന്ത്യൻ സൈന്യം പുറത്ത് വിട്ടു. പാക്കിസ്ഥാനിലെ തങ്ങളുടെ ആളുകളുമായി ചേർന്ന് കശ്മീരിലെ സമാധാനം തകർക്കാനും, ആക്രമണം നടത്താനും പദ്ധതിയിടുന്നതിനെ കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്.
റാവൽ പിണ്ടിയിൽ നിന്ന് നിയന്ത്രണ രേഖ കടക്കാൻ താനും കൂട്ടാളികളും ഒരാഴ്ച പാക്കിസ്ഥാനിലെ കച്ചർബാനിൽ പരിശീലനം നേടിയതായി തീവ്രവാദികളിൽ ഒരാൾ പറഞ്ഞു.
“ഞാൻ പാക്കിസ്ഥാൻ, റാവൽപിണ്ടി, ജലേബി ചൗക്ക് എന്നിവിടങ്ങളിൽ നിന്നാണ് വന്നത്. എന്റെ ഗ്രാമത്തിന്റെ പേര് ജെദബാൻ.ഞാൻ മുജാഹിദിന് വേണ്ടി എൽഇടിയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഞാനും നസീമും ഒരാഴ്ച കച്ചർബാനിൽ പരിശീലനം നേടി. ഞങ്ങൾ രണ്ടു പേരും ഒരേ ദിവസം തന്നെ ജോലി ആരംഭിച്ചു. നാലഞ്ചു വർഷമായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഒരുമിച്ച് അതിർത്തി കടക്കാനാണ് പദ്ധതിയിട്ടത് “അറസസ്റ്റിലായ തീവ്രവാദികളിൽ ഒരാൾ പറഞ്ഞു.
“ഞാൻ റാവൽ പിണ്ടിയിൽ നിന്നാണ് വന്നത്, ഞാൻ എൽഇടിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു. പാക്കിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ ഞങ്ങൾ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറിയെന്ന് “രണ്ടാമത്തെ തീവ്രവാദി പറഞ്ഞു
വീഡിയോയുടെ അവസാനത്തിൽ തീവ്രവാദി ഒരു ഗ്ലാസിൽ നിന്ന് ചായ കുടിക്കുന്നത് കാണാം. “അപ്പോൾ നിങ്ങൾക്ക് ചായ എങ്ങനെ ഇഷ്ടപ്പെട്ടോ?”
എന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ ചോദിക്കുന്നത് കേൾക്കാം. “എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു” എന്ന് തീവ്രവാദി പ്രതകരിക്കുകയും ചെയ്യുന്നുണ്ട്.
ജമ്മുകശ്മീരിൽ ആക്രമങ്ങൾ അഴിച്ചു വിടാൻ പാക്കിസ്ഥാൻ തീവ്രശമത്തിലാണ്. ഇതിനിടയിലാണ് പാക്കിസ്ഥാൻ ആസ്ഥാനമായുളള തീവ്രവാദ ഗ്രൂപ്പായ ലക്ഷർ ഇ തൊയ്ബയുമായി ബന്ധപ്പെട്ട രണ്ട് തീവ്രവാദികളെ ഇന്ത്യൻ സൈന്യം പിടി കൂടിയതെന്ന് ലഫ്റ്റനന്റ് ജനറൽ കെ.ജെ.എസ് ധില്ലൺ. താഴ് വരയിലെ സമാധാനം തകർക്കാൻ നുഴഞ്ഞുകയറാൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണ്. ഓഗസ്റ്റ് 21 നാണ് രണ്ട് പാക്കിസ്ഥാൻ പൗരന്മാരെ പിടികൂടിയതെന്നും ദില്ലൺ പറഞ്ഞു.
Discussion about this post