പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ റിമാന്‍ഡ് ചെയ്തു.സൂരജ് ഉള്‍പ്പെടെ നാല് പ്രതികളെ 19 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 30-നാണ് പ്രതികളായ ടി.ഒ. സൂരജ്, ആർ.ബി.ഡി.സി.കെ. മുൻ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോ. ജനറൽ മാനേജർ ബെന്നി പോൾ, കരാറുകാരൻ സുമിത് ഗോയൽ എന്നിവരെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
പാലാരിവട്ടം മേൽപാലം നിർമാണത്തിലെ ഗുരുതര പിഴവുകൾ കണ്ടെത്തിയ ചെന്നൈ ഐഐടിയു ടെ യും ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.തുടര്‍ന്നണ് സൂരജിനെ അറസ്റ്റ് ചെയ്തത്.
Discussion about this post