അഫ്ഗാൻ സമാധാനചർച്ചകളിൽനിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്മാറ്റം കൂടുതൽ അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തുമെന്ന് താലിബാൻ ഭീഷണി. അഫ്ഗാനിലെ സൈനിക നടപടി ശക്തമാക്കുമെന്ന് യുഎസും വ്യക്തമാക്കി. അതേസമയം, താലിബാൻ ശരിയായ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചാൽ ചർച്ചകളിലേക്കു മടങ്ങാൻ തയാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ സൂചന നൽകി.
20 വർഷം പിന്നിടുന്ന ആഭ്യന്തര യുദ്ധത്തിനു അറുതി വരുത്താനായി ഖത്തറിൽ നടന്ന ചർച്ചകളുടെ ഫലമായി യുഎസും താലിബാനും തമ്മിൽ സമാധാനക്കരാറിന്റെ കരടുരേഖയ്ക്കു രൂപം നൽകിയിരുന്നു. ഇതിനു തുടർച്ചയായി ഞായറാഴ്ച മേരിലാൻഡിലെ ക്യാംപ് ഡേവിഡിൽ താലിബാൻ നേതാക്കളുമായുള്ള രഹസ്യചർച്ചയാണു ട്രംപ് റദ്ദാക്കിയത്.
Discussion about this post