മരട് ഫ്ലാറ്റ് വിഷയത്തിൽ വ്യത്യസ്ത നിലപാടുമായി സിപിഐ. സുപ്രീം കോടതി വിധി നടപ്പാക്കണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ഫ്ലാറ്റ് നിർമാതാക്കളാണു കുറ്റക്കാർ. അവരെ രക്ഷിക്കാൻ സിപിഐ കൂട്ടുനിൽക്കില്ല. ഫ്ലാറ്റ് ഉടമകളുടെ പ്രശ്നം മനസ്സിലാക്കുന്നു. പ്രശ്നം സർവകക്ഷിയോഗം പരിശോധിക്കുമെന്നും കാനം വ്യക്തമാക്കി. ആദ്യമായാണു മരട് ഫ്ലാറ്റ് വിവാദത്തിൽ സിപിഐ നിലപാടു വ്യക്തമാക്കുന്നത്.
നിയമം ലംഘിച്ച് ഫ്ലാറ്റ് പണിതതിന് 2007ല്‍ സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലമാണിത്. 2019 വരെയുളള 12 വര്‍ഷക്കാലം നിയമയുദ്ധം നടന്നു. തുടര്‍ന്നായിരുന്നു ഫ്ലാറ്റ് പൊളിക്കാനുളള സുപ്രീംകോടതി വിധി വന്നത്. അതുകൊണ്ട് തന്നെ നിയമപ്രശ്നമുണ്ടെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
മരടില്‍ നിയമലംഘനം നടന്നു എന്നാണ് സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നത് . ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെങ്കില്‍, പൊളിക്കരുത് എന്ന് പറയാന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിക്കും അധികാരമില്ല. വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നിയമവിരുദ്ധമായി ഫ്ലാറ്റ് നിര്‍മ്മിച്ച നിര്‍മ്മാതാക്കളെ സംരക്ഷിക്കുന്ന നിലപാട് സിപിഐ സ്വീകരിക്കില്ലെന്നും കാനം പറഞ്ഞു.
ഫ്ലാറ്റ് വാങ്ങിയ ആളുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. എങ്ങനെ പരിഹരിക്കണം എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം. മറ്റന്നാള്‍ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും കാനം രാജേന്ദ്രന് പറയുന്നു.
Discussion about this post