ഇസ്ലാമാബാദ്: ഭീകരവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് നിരന്തരം പ്രഖ്യാപിക്കുന്ന പാകിസ്ഥാന്റെ പൊള്ളത്തരം വീണ്ടും പൊളിയുന്നു. അമേരിക്ക കൊടും ഭീകരനായി പ്രഖ്യാപിച്ച മൗലാന ഖലീലുമായി വേദി പങ്കിടുന്ന ഇമ്രാൻ ഖാന്റെ പാർട്ടി നേതാക്കളുടെ ചിത്രം പുറത്ത്.
കശ്മീർ വിഷയത്തിൽ പാക് ജനതയുടെ പിന്തുണ അഭ്യർത്ഥിച്ച് സെപ്റ്റംബർ പതിനാറിന് ഇമ്രാൻ ഖാന്റെ ആഹ്വാന പ്രകാരം പാകിസ്ഥാനിൽ നടന്ന ഒരു യോഗത്തിലാണ് ഇമ്രാൻറ്റെ മാദ്ധ്യമ ഉപദേഷ്ടാക്കളിൽ പ്രമുഖനും അടുത്ത അനുയായിയുമായ ഫിർദൗസ് ആഷിഖ് ആവാൻ, കൊടും ഭീകരനായി അമേരിക്ക പ്രഖ്യാപിച്ച മൗലാന ഫസ്ലുർ റഹ്മാൻ ഖലീലുമായി വേദി പങ്കിട്ടത്.
sharing stage with US-designated terrorist Fazl-ur-Rehman Khalil? https://t.co/EZsnY1ZHMn
— Asif Shahzad (@asiffshahzad) September 17, 2019
ഹർക്കത്തുൾ മുജഹിദ്ദീന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഖലീലിനോടൊപ്പം ഇമ്രാൻ ഖാന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടിയുടെ മറ്റൊരു പ്രമുഖ നേതാവായ മസൂദ് ഖാനും ചിത്രത്തിൽ ഉണ്ട്. പാക് മാദ്ധ്യമപ്രവർത്തകനായ ആസിഫ് ഷെഹ്സാദാണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടിയുടെ പ്രമുഖ നേതാക്കൾ കൊടും ഭീകരവാദിയോടൊപ്പം വേദി പങ്കിടുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായതോടെ പാകിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടിലെ കാപട്യമാണ് ലോകത്തിന് മുന്നിൽ വെളിപ്പെട്ടിരിക്കുന്നത്.
Discussion about this post