കോഴിക്കോട്:. നഗ്ന ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിനിയെ മതം മാറാന്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. കോഴിക്കോട് സ്വദേശിയായ ക്രൈസ്തവ മതവിശ്വാസിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും, നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് പോലിസില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പരാതി നല്കി.ജനം ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
മുസ്ലീമായി മതം മാറിയില്ലെങ്കില്‍ നഗ്ന ചിത്രങ്ങളടക്കം നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നു പ്രതി മുഹമ്മദ് ജാസിം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പറയുന്നു.സംഭവം പോലിസിനെ ധരിപ്പിച്ചിരുന്നെങ്കിലും കൃത്യമായ നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിനെയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമീപിച്ചുവെന്നും, കമ്മീഷണറുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആണ് ആരോപണം.
അതേ സമയം പരാതി ലഭിച്ചിട്ടില്ലെന്നും വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്നും എം.വി ജോര്‍ജ്ജ് ചാനലിനോട് പ്രതികരിച്ചു.
പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണം സഹിതമാണ് ചാനൽ വാർത്ത പുറത്ത് വിട്ടത്. പീഡനത്തിനിരയാക്കിയ യുവാവിനെ സംസ്ഥാനത്തിന് പുറത്തുള്ള തീവ്രവാദബന്ധമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നും പിതാവ് ആരോപിക്കുന്നു. ഒന്നര മാസം മുമ്പ് പോലിസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. നടക്കാവ് പോലിസിലും പിന്നീട് പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന റിസോർട്ട് സ്ഥിതി ചെയ്യുന്ന കോഴിക്കോട് മെഡിക്കൽ കോളഏജ് പോലിസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. താൻ കമ്മീഷണറെ കണ്ടിരുന്നു. നടക്കാവ് പോലിസിൽ പരാതി നൽകിയിട്ടുണ്ട് എന്ന് കമ്മീഷണറോട് പറഞ്ഞു. കമ്മീഷണർ അവിടെ വച്ച് തന്നെ നടക്കാവ് പോലിസിനെ വിളിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് കമ്മീഷണറെ കണ്ടത്. പിന്നീട് നടക്കാവ് പോലിസിൽ കേസ് രജിസ്ട്രർ ചെയ്തും. സരോവരം പാർക്കിൽ വച്ച് നടന്നതായതിനാൽ മെഡിക്കൽ കോളേജ് സ്റ്റേഷനിലേക്ക് മാറ്റിയതായി അറിയിച്ചു. പിന്നീട് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നും പിതാവ് ആരോപിക്കുന്നു.
ആദ്യം കണ്ട സമീപനമല്ല പിന്നീട് എവി ജോര്‍ജ്ജിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ മെഡിക്കൽ റിപ്പോർട്ട് കൊണ്ട് കാര്യമൊന്നുമില്ലെന്ന് പോലിസ്കാരനായ മൂസ പറഞ്ഞുവെന്നും പിതാവ് വെളിപ്പെടുത്തി. ആരുടെയൊക്കെയോ സമർദ്ദത്തിന് വഴങ്ങിയാണ് പോലിസ് പ്രവർത്തിക്കുന്നതെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും പിതാവ് പറയുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. കോഴിക്കോട് സരോവരം റിസോര്‍ട്ടില്‍ വച്ച് പെണ്‍കുട്ടിയുടെ നഗ്ന ചിത്രം പകര്‍ത്തിയെന്നും പരാതിയിലുണ്ട്. മുഹമ്മദ് ജാസിമിനെ വിദേശത്തേക്ക് കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
Discussion about this post