കശ്മീർ വിഷയവുമായി ബന്ധപ്പെട്ടഅന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അടച്ചമർത്താനുളള പാക്കിസ്ഥാന്റെ നീക്കത്തിനെതിരെ പ്രധാനമന്ത്രിയുടെ തീപ്പൊരി പ്രസംഗം ഹുസ്റ്റൂണിൽ ഉണ്ടാകുമെന്ന് സൂചന. പ്രധാനമന്ത്രിയ്ക്ക് അരികിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉണ്ടാകുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കാൻ ഓരോ ഇന്ത്യക്കാരനും കാതോർത്ത് ഇരിക്കുകയാണ്. ഞായറാഴ്ച ടെക്സാസിലെ റാലിയിൽ ആയിരിക്കണക്കിന് വരുന്ന ഇന്ത്യൻ-അമേരിക്കൻ ജനതയ്ക്ക് മുന്നിലാണ് മോദി സംസാരിക്കുന്നത്.
ഐക്യരാഷ്ട്ര പൊതുസഭയിൽ സംസാരിക്കുന്നതിനാണ് മോദി അമേരിക്കയിലെത്തുന്നത്. മുസ്ലീം ഭൂരിപക്ഷമായ കശ്മീരിൽ സ്വയം പദവി റദ്ദാക്കി ഏഴ് ആഴ്ചകൾക്ക് ശേഷമാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. പാക്കിസ്ഥാൻ പ്രകോപനം തുടർന്ന് കൊണ്ടിരിക്കുകയാണ്.
ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തേക്ക് പോകുന്നതിന് മുൻപ് ഹുസ്റ്റൂണിലെ സ്റ്റേഡിയത്തിൽ നടക്കുന്ന റാലിയെ മോദി അഭിസംബോധന ചെയ്യും. ട്രംപും പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
വ്യാപാരവും താരിഫും സംബന്ധിച്ച് അമേരിക്കയും ഇന്ത്യയും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മോദിയും ട്രംപും വ്യക്തിപരമായ ബന്ധം സൂക്ഷിക്കുന്നുണ്ട്. ‘ ഹൗഡി മോദി’ പരിപാടിയ്ക്ക് 50,000 ത്തോളം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post