വാഷിംഗ്ടൺ: കശ്മീർ വിഷയത്തിലെ ഇടപെടലുമായി ബന്ധപ്പെട്ട അമേരിക്കൻ നിലപാട് വ്യക്തമാക്കി ഡൊണാൾഡ് ട്രമ്പ്. വിഷയത്തിൽ ഇടപെടുന്നത് ഇരു രാഷ്ട്രങ്ങളും ആവശ്യപ്പെട്ടാൽ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയം ഇന്ത്യയും പാകിസ്ഥാനും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഇട്ട പോസ്റ്റ് അദ്ദേഹം പിൻവലിച്ചു.
കശ്മീരിൽ എല്ലാവരും തുല്യരായി പരിഗണിക്കപ്പെടുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രമ്പ് ഇമ്രാൻ ഖാനുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചരിത്രപരമായ ‘ഹൗഡി മോഡി’ പരിപടിക്ക് പിന്നാലെയുള്ള അമേരിക്കൻ പ്രസിഡന്റിന്റെ നിലപാട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ നടപടിക്കുള്ള അംഗീകാരമായും കശ്മീരി പണ്ഡിറ്റുകളുടെ അവകാശവുമായി ബന്ധപ്പെട്ട ഇന്ത്യൻ സർക്കാരിന്റെ നയത്തിനുള്ള അംഗീകാരമായുമെക്കെയാണ് അദ്ദേഹത്തിന്റെ നിലപാട് വ്യാഖ്യാനിക്കപ്പെടുന്നത്.
ഹൗഡി മോഡ് പരിപാടി വൻ വിജയമായിരുന്നെന്നും അമ്പതിനായിരത്തോളം പേർ പങ്കെടുത്തത് അതിന്റെ തെളിവാണെന്നും ട്രമ്പ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും നിശ്ചയദാർഢ്യത്തോടെയുള്ള പ്രസ്താവന താൻ കേട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇമ്രാൻ ഖാന്റെ സാന്നിദ്ധ്യത്തിൽ ട്രമ്പ് നടത്തിയ ഈ പ്രസ്താവനകൾക്കും രാഷ്ട്രീയ വ്യാഖ്യാനങ്ങൾ ഏറെയാണ്.
Discussion about this post