രാജ്യത്തെ ന്യൂനപക്ഷ ഗ്രൂപ്പുകളിൽ നിന്ന് ചൈന വ്യാപകമായി മനുഷ്യാവയങ്ങൾ ശേഖരിക്കുന്നുവെന്ന് ആരോപണം. ചൊവ്വാഴ്ച ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ യോഗത്തിലാണ് സംഭവം പുറത്തു വന്നത്. അവയവ ശേഖരണത്തിനെതിരെ പ്രചാരണം നടത്തുന്ന ഗ്രൂപ്പായ ചൈന ട്രീബ്യൂണലിന്റെ റിപ്പോർട്ട് പ്രകാരം ചൈനീസ് സർക്കാർ ഹൃദയങ്ങൾ, വൃക്കകൾ, ശ്വാസകോശം, ചർമം എന്നി അവയവങ്ങൾ ശേഖരിക്കുന്നതായണ് റിപ്പോർട്ട്. ഉയിഗർ മുസ്ലീങ്ങളും, ഫലുൻഗോങ്ങ് മതഗ്രൂപ്പുകളിൽപെട്ടവരിൽ നിന്നുമാണ് അയവങ്ങൾ എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഓസ്ട്രേലിയൻ എൻജിഒ ആയ ചൈനയിലെ ട്രാൻസ്പ്ലാന്റ് ആണ് ഈ ക്രൂരതയ്ക്ക് ചൈനയെ പിന്തുണയ്ക്കുന്നത്.വൻ തോതിൽ അവയവ ശേഖരണം നടത്താൻ ചൈന നിർദ്ദേശിച്ചിട്ടുണ്ടെന്ന് യുഎൻ പ്രതിനിധികളെ അഭിസംബോധന ചെയ്ത് ചൈന ട്രിബ്യൂണൽ അഭിഭാഷകൻ ഹമീദ് സാബി പറഞ്ഞു. ഉയിഗർ പോലുളള മത ന്യൂനപക്ഷങ്ങളെ തട്ടിക്കൊണ്ടു പോയിയാണ് ചൈന ഈ കുറ്റകൃത്യം ചെയ്യുന്നത്.
സർക്കാർ നിരോധിക്കുകയും വ്യാപകമായി ഉപദ്രവിക്കുകയും ചെയ്ത മത പ്രസ്ഥാനമായ ഫലുൻ ഗോങ്ങിനും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഫലൂൻ ഗോങ്ങ് അംഗങ്ങളിൽ നിന്ന് വളരെ ഗണ്യമായ അവയവം ശേഖരിച്ചു. ഇവർ ജിവിച്ചിരിക്കുമ്പോൾ തന്നെ മുറിച്ചുമാറ്റിയതായും റിപ്പോർട്ടുകൾ പറയുന്നു. ശരീര ഭാഗങ്ങൾ പിന്നീട് മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ചൈനീസ് ആസ്പത്രികളിൽ അവയവ മാറ്റത്തിനായി വളരെ കുറഞ്ഞ സമയം മാത്രമാണ് എടുക്കുന്നത്. ഇത് ഇവർ അവയവം ശേഖരിച്ച് വയ്ക്കുന്ന രീതിയ്ക്ക്്തെളിവാണെന്ന് ട്രിബ്യൂണൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Discussion about this post