‘എക്സാം വാരിയേഴ്സ’് എന്ന പുസ്തകത്തിലെ പോരായ്മ ചൂണ്ടിക്കാണിച്ചതിന് അരുണാചൽ പ്രദേശിലെ വിദ്യാർത്ഥിയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവൃത്തി കൈയടി നേടുന്നു. പുസ്തകം വായിച്ച അരുണാചൽ പ്രദേശിലെ റോയിംഗിൽ നിന്നുളള അലീന തയേംഗ് എന്ന വിദ്യാർത്ഥിയെ കുറിച്ച് പ്രധാനമന്ത്രി മൻ കിബാത്തിൽ എടുത്തു പറഞ്ഞു.
പുതിയ പതിപ്പിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും ഉളള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നാണ് മോദിയോട് വിദ്യാർത്ഥി ആവശ്യപ്പെട്ടു.
മോദിക്ക് അയച്ച കത്തിലൂടെ ആണ് വിദ്യാർത്ഥി ഇക്കാര്യം വ്യക്തമാക്കിയത്. പുസ്തകം രണ്ട് തവണ വായിച്ചെന്നും വളരെ ഇഷ്ടമായെന്നും കത്തിൽ പരമാർശിക്കുന്നുണ്ട്.
പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദത്തെ എങ്ങനെ തരണം ചെയ്യണമെന്നതിനെകുറിച്ചുളള നിരവധി നിർദ്ദേശങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടെങ്കിലും മാതാപിതാക്കൾക്കും അധ്യാപകർക്കും ഉളള ചില ആശയങ്ങൾ കൂടി ഉൾപ്പെടുത്തണം. പുതിയ പതിപ്പ് പുറത്തിറക്കുന്നുണ്ടെങ്കിൽ അതു കൂടി ഉൾപ്പെടുത്തണമെന്നും വിദ്യാർത്ഥി ആവശ്യപ്പെട്ടു.
‘എക്സാം വാരിയോഴ്സ’് രണ്ടിലധികം തവണ വായിച്ചതിന് നന്ദി, പുസ്തകത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചതിന് പ്രത്യേക നന്ദി. നിങ്ങൾ പറഞ്ഞതു പോലെ മാതാപിതാക്കൾക്കും അധ്യാപകർക്കും വേണ്ടി ക്രിയാത്മകമായി എഴുതാൻ ഞാൻ ശ്രമിക്കും. ഒരു പുതിയ പതിപ്പ് എഴുതാൻ എനിക്ക് സമയം ലഭിക്കുമ്പോൾ ഈ അഭ്യർത്ഥന പരിഗണിക്കുമെനന്് മോദി പ്രസംഗത്തിൽ പറഞ്ഞു. സമർദ്ദമില്ലാത്ത പരീക്ഷയെ അഭിമുഖീകരിക്കുന്നതിന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അനുഭവങ്ങളും നിർദ്ദേശങ്ങൾ പ്രധാനമന്ത്രി സ്വീകരിച്ചു. ഉചിത മെന്ന് തോന്നുന്നത് എന്റെ വാക്കുകളിൽ ഉൾപ്പെടുത്താമെന്നും മോദി പറഞ്ഞു. ഒരു വിദ്യാർത്ഥിയെന്ന നിലയിൽ തനിക്ക് ഏറെ സമ്മർദ്ദമാണ് പരീക്ഷ. എന്നാൽ അതിനെ എങ്ങന ലളിതമായി നേരിടാം എന്നത് പ്രധാനമന്ത്രിയുടെ പുസ്തകത്തിൽ ഉണ്ട്. തന്റെ കാര്യം പരാമർശത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് തയേംഗ് പ്രതികരിച്ചു.
Discussion about this post