ഇന്ത്യയും യുഎസും തമ്മിലുളള വാണിജ്യ തർക്കങ്ങളിൽ ഭൂരിഭാഗവും ദീർഘകാല അടിസ്ഥാനത്തിൽ പരിഹരിക്കാവുന്നതാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.
അടുത്ത അമേരിക്കൻ ഭരണകൂടം അധികാരത്തിലെത്തുമ്പോഴും ഈ വിഷയവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. കാർനെഗീ എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ റിലേഷൻ ഷിപ്പ് സംഘടിപ്പിച്ച തിങ്ക് -ടാങ്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.
മോദി സർക്കാരിന്റെ വിദേശ നയവും മുൻഗണനകളും പുതിയ ഇന്ത്യയെന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതാണ്. അഞ്ചാമത്തെ ആഗോള സമ്പദ് വ്യവസ്ഥയിൽ നിന്നും മൂന്നാമത്തേത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് മോദി സർക്കാർ അഗ്രഹിക്കുന്നുണ്ട്. ഇന്ന് ഇന്ത്യ ലോകത്തെ സമീപിക്കുന്നത് ഉയർന്ന യാഥാർത്ഥ്യ ബോധത്തോടെയും ശക്തമായ വിശ്വാസത്തോടെയും ആണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2020 നവംബറിൽ നടക്കും. ഉഭയകക്ഷി വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യയും യുഎസും ഒരു വ്യാപാര പാക്കേജ് ചർച്ച ചെയ്യുന്നുണ്ട്
ഉരുക്ക്, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ ഉയർന്ന തീരുവയിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ചില ആഭ്യന്തര ഉൽപ്പന്നങ്ങൾക്ക് അവരുടെ ജിഎസ്പി പ്രകാരം കയറ്റുമതി ആനുകൂല്യങ്ങൾ പുനരാരംഭിക്കുക.
Discussion about this post