ആഗോള വേദികളിൽ ഇന്ത്യൻ ഭാഷ ഉപയോഗിക്കുന്നത് സ്വാഭാവികമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ആഗോളതലത്തിൽ ഇന്ത്യയ്ക്ക് ശ്രദ്ധ കിട്ടുന്നതിന് ഇത് സഹായിക്കും. ഏകദേശം 19,500 ഭാഷകൾ ഇന്ത്യയിലെ ഗ്രാമ മേഖലയിൽ ഉൾപ്പടെ സംസാരിക്കുന്നു. 22 ഓളം ഭാഷകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്്.
ഇന്ത്യ ഒരു ബഹുസ്വരരാഷ്ട്രമെന്ന കാര്യത്തിൽ ആരും തർക്കിക്കുന്നില്ല.ആഗോള തലത്തിൽ ഇന്ത്യൻ ഭാഷ കൂടുതൽ വിനിയോഗിക്കുന്നത് സ്വാഭാവികമാണെന്ന് ജയശങ്കർ പറഞ്ഞു. വാഷിങ്ങ് ടൺ ഡിസി ഓഫീസിൽ നടന്ന കാർനെഗീ എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസിന്റെ തിങ്ക് ടാങ്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര വ്യവഹാരത്തിൽ ഇന്ത്യയുടെ ആശയങ്ങൾ അവിഷ്കരിക്കാനും ഈ ഭാഷ വൈദഗ്ദ്യം നമ്മളെ സഹായിക്കുന്നത് സ്വാഭാവികമാണെന്ന് ഞാൻ കരുതുന്നു. സെപ്റ്റംബർ 23 ന് നടന്ന കാലാവസ്ഥ ഉച്ചക്കോടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗവും, സെപ്റ്റംബർ 27 ൽ ഐക്യരാഷ്ട്ര പൊതുസഭയിലെ അഭിസംബോധനയും ഹിന്ദിയാലായിരുന്നു. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിയിൽ ‘എല്ലാ നന്നായിരിക്കുന്നു’ എന്ന വാചകം നിരവധി ഭാഷകളിൽ പ്രധാനമന്ത്രി അവതരിപ്പിച്ചു. തമിഴ് കവിയുടെ വരിയും മോദി ഉദ്ധരിച്ചിരുന്നു.
ഇന്ന് ചൈനക്കാരോ ജപ്പാനീസുകാരോ റഷ്യക്കാരോ അറബികളോ സ്വന്തം ഭാഷ സംസാരിക്കുന്നുണ്ടോ എന്ന് ആരും ചോദിക്കുന്നില്ല. ഇന്ത്യ മുൻതൂക്കം നൽകുന്ന ഭാഷ ഹിന്ദി ആയിരിക്കുമെന്ന് ജയശങ്കർ കൂട്ടിച്ചേർത്തു.
Discussion about this post