മഹാത്മഗാന്ധിയുടെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച സബർമതി ആശ്രമം സന്ദർശിക്കും. പിന്നീട് രാജ്യം മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്നും സംസ്ഥാന ബിജെപി പ്രസിഡന്റ് ജിതു വഗാനി പറഞ്ഞു. നഗരത്തിലും ഗുജറാത്തിന്റെ മറ്റ് ഭാഗങ്ങളിലും നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.വൈകീട്ട് ആറ് മണിയോടെ പ്രധാനമന്ത്രി അഹമ്മദബാദ് വിമാനത്താവളത്തിലെത്തും. പാർട്ടിയുടെ സിറ്റി യൂണിറ്റ് സംഘടിപ്പിക്കുന്ന ചടങ്ങിൽ ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്യും.
തുടർന്ന രാഷ്ട്രപിതാവിന് ശ്രദ്ധാജ്ഞലി അർപ്പിക്കാൻ സബർമതി ആശ്രമം സന്ദർശിക്കുമെന്ന് ജിതു വഗാനി പറഞ്ഞു.അവിടെ നിന്ന് അദ്ദേഹം സബർമതി റിവർ ഫ്രണ്ടിലേക്ക് പോകും. അവിടെ ഇരുപതിനായിരത്തിലധികം ഗ്രാമത്തലവന്മാരുടെ സാന്നിധ്യത്തിൽ രാജ്യം മലിനീകരണ രഹിതമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിയൻ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആളുകൾ ,ഹൈക്കോടതി ജഡ്ജിമാർ, പദ്മ അവാർഡ് ജേതാക്കൾ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ വിദഗ്ദർ, ഗ്രാമീണതല ശുചിത്വ പ്രവർത്തകർ എന്നിവരെ ചടങ്ങിനായി ക്ഷണിച്ചിട്ടുണ്ട്.
നഗരത്തിലെ ജിഎംഡിസി ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല നവരാത്രി ഉത്സവത്തിലും മോദി പങ്കെടുക്കും. 1500 ഓളം പേർ ദണ്ഡി ബീച്ച് വൃത്തിയാക്കാനുളള ശ്രമത്തിൽ പങ്കു ചേരുമെന്ന് നവസാരി കളക്ടർ അർദ്ര അഗർവാൾ പറഞ്ഞു. അഹമ്മദബാദിലെ സബർമതിയിലെ ഗാന്ധി ആശ്രമത്തിൽ രാവിലെ 8.30 ഓടെ വിശ്വാസ പ്രാർത്ഥന ആരംഭിക്കിക്കും. സംസ്ഥാനത്ത് ഒട്ടാകെയുളള പ്രാഥമിക വിദ്യാലയങ്ങളിൽ നിന്നുളള 900 ഓളം കുട്ടികൾ സബർമതി ആശ്രമത്തിൽ ഒത്തുചേരും.
Discussion about this post