പാവറട്ടി കസ്റ്റഡിമരണത്തില്‍ പ്രതിസ്ഥാനത്തുള്ള എക്സൈസ് ഉദ്യോഗസ്ഥരെ പിന്തുണച്ച്എക്സൈസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് കൂട്ടായ്മ. കസ്റ്റഡിയിൽ മരിച്ച മലപ്പുറം സ്വദേശി രഞ്ജിത്ത് മരിക്കേണ്ടവൻ തന്നെയാണെന്നും പ്രതിസ്ഥാനത്തുള്ളവർക്കൊപ്പം നാം നിൽക്കണമെന്നുമാണ് വാട്സാപ്പ് ഗ്രൂപ്പിൽ പറയുന്നത്.
ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ സൗഹൃദം വാട്സ് ആപ് ഗ്രൂപ്പിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. ”മരിക്കേണ്ടവൻ തന്നെയാണ് പ്രതി. ദൈവം നിശ്ചയിച്ച സമയം നമ്മുടെ കസ്റ്റഡിയിലായിപ്പോയി. നമ്മുടെ സഹപ്രവർത്തകർക്ക് ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം, സഹകരിക്കാം എന്നാണ് തൃശൂർ റേഞ്ചിലെ ഒരു ഉദ്യോഗസ്ഥന്റെ കമന്റ്’.
ഏഴ് കേസുകളിൽ പ്രതിയായ ഈ ഉദ്യോഗസ്ഥൻ മൂന്ന് തവണ ജയിൽ വാസം അനുഭവിച്ചയാളും ഭരണപക്ഷ സംഘടനയിൽപെട്ടയാളുമാണ്. തൃശൂർ എക്സൈസ് കുടുംബം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മാധ്യ മ ശ്രദ്ധ വേറെ സംഭവങ്ങളിലേക്ക് തിരിയുന്നതുവരെ എല്ലാം നമ്മളിൽ തന്നെ ഒതുക്കി നിറുത്തണമെന്നും ഇരിങ്ങാലക്കുട റേഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നുണ്ട്.
ഒക്ടോബര്‍ ഒന്നിനാണ്, കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത്ത് മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത്ത് മരിച്ചിരുന്നു. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Discussion about this post