ഇന്ത്യയും യുഎസും തമ്മിലുളള ഉഭയകക്ഷി പ്രതിരോധ വ്യാപാരം വർഷാവസാനത്തോടെ 18 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് അമേരിക്കൻ സൈനിക വക്താവ് അറിയിച്ചു. അടുത്ത ആഴ്ച ഡൽഹിയിൽ നടക്കുന്ന ഒൻപതാമത് ഇന്ത്യ-യുഎസ് ഡിഫൻസ് ടെക്നോളജീസ് ആൻഡ് ട്രേഡ് ഇനിഷ്യേറ്റീവ് ( ഡിടിടിഐ) ഗ്രൂപ്പ് യോഗത്തിന് മുൻപാണ് അമേരിക്കയുടെ പ്രസ്താവന.
സൈനിക ഹാർഡ് വെയറിന്റെ സഹ വികസനത്തിനും സഹ നിർമ്മാണത്തിനുമുളള അവസരങ്ങൾ തിരിച്ചറിയും. ശാസ്ത്ര സാങ്കേിതിക പദ്ധതികൾ സഹകരിക്കാനും, സൈനിക ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നയപരമായ മാറ്റങ്ങൾ സംയുക്തമായി പര്യവേഷണം ചെയ്യാനും ഡിടിടിഐ ശ്രമിക്കുന്നുണ്ട്.
സൈനിക ബന്ധങ്ങളും സഹകരണവും വർധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുമായുളള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് ഡിഫൻസ് ഫോർ അക്വിസിഷൻ ആൻഡ് സസ്റ്റെയ്ൻമെന്റ് അണ്ടർ സെക്രട്ടറി എല്ലൻ എം ലോർഡ് പറഞ്ഞു. 2008ൽ പൂജ്യമായിരുന്ന ഉഭയകക്ഷി പ്രതിരോധ വ്യാപാരം ഈ വർഷം അവസാനം 18 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഒൻപതാമത് ഇന്ത്യ-യുഎസ് ഡിഫൻസ് ടെക്നോളജീസ് ആൻഡ് ട്രേഡ് ഇനിഷ്യേറ്റീവ് യോഗത്തിനായി ലോർഡ് അടുത്തആഴ്ച ഡൽഹിയിൽ എത്തും.
Discussion about this post