കർതാർപൂർ ഇടനാഴി കരാരിൽ ഒപ്പുവയ്ക്കാനെത്തിയ പാക്കിസ്ഥാൻ നയതന്ത്രജ്ഞന് അമൃത്സറിൽ രാത്രി താമസിക്കാനുളള അനുമതി നിഷേധിച്ചു. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി പാക്കിസ്ഥാൻ ഹൈക്കമീഷന്റ് പ്രസ് കൗൺസിലർ മാസ് ഖ്വാജ ബുധനാഴ്ച രാത്രി അമൃത്സറിലെത്തി. ചടങ്ങിൽ പങ്കെടുക്കാൻ നഗരത്തിൽ രാത്രി താമസിക്കണമെന്ന അഭ്യർത്ഥന നിരസിക്കപ്പെട്ടു. അമൃത്സറിലെ ശ്രീം രാംദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഖ്വാജ നേരെ ലാഹോറിലേക്ക് പോകേണ്ടി വന്നു.
മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥർക്കും രണ്ട് ഡ്രൈവർമാർക്കും താമസിക്കാൻ പാക്കിസ്ഥാൻ ഹൈക്കമീഷൻ നേരത്തെ അനുമതി തേടിയിരുന്നു.ആക്ടിംഗ് ഹൈക്കമ്മീഷണർ സയ്യിദ് ഹൈദർ ഷാ, പൊളിറ്റിക്കൽ കൗൺസിലർ സയീദ് അലി, ഹൈക്കമ്മീഷന്റെ രണ്ട് ഡ്രൈവർമാർ എന്നിവർക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. എന്നാൽ മാസ് ഖ്വാജയുടെ പേര് അതിൽ ഉണ്ടായിരുന്നില്ല.
ചടങ്ങിനായി ലാഹോറിൽ നിന്ന് സീറോ പോയിന്റിലേക്ക് വരുന്ന പാകിസ്ഥാൻ വിദേശകാര്യ പ്രതിനിധി മാസ് ഖ്വാജ ആയിരിക്കും. അദ്ദേഹം രാത്രി ലാഹോറിൽ താമസിക്കും.വ്യാഴാഴ്ച ഉച്ചയ്ക്ക് 12: 15 ന് കർതാർപൂർ ഇടനാഴി കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഇവന്റ് കവർ ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പത്രസമ്മേളനമുണ്ടാകും.ഇന്ത്യൻ പ്രതിനിധി സംഘത്തെ ആഭ്യന്തര മന്ത്രാലയ അഡീഷണൽ സെക്രട്ടറി എസ്സിഎൽ ദാസ് നയിക്കും. പാകിസ്ഥാൻ പ്രതിനിധി സംഘത്തെ ഡിജി ദക്ഷിണേഷ്യയിലെ ഡോ. മുഹമ്മദ് ഫൈസലും പാകിസ്ഥാൻ വിദേശകാര്യ വക്താവും നയിക്കും
Discussion about this post