ഐഎസ് തലവനും മോസ്റ്റ് വാണ്ടഡ് ഭീകരനുമായ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് യു.എസ്. പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
സിറിയയിൽ യു.എസിന്റെ സൈനിക നീക്കത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. സൈനിക നീക്കത്തിനിടെ അബൂബക്കർ അൽ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം ബാഗ്ദാദിയുടെ മൂന്നുമക്കളും മരിച്ചതായി ട്രംപ് പറഞ്ഞു. അൻപതിനോട് അടുതത്് പ്രായമുളള ഇയാൾ വടക്കു പടിഞ്ഞാറൻ സിറിയയിൽയ നടന്ന യുഎസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇബ്രാഹിം അവാദ് ഇബ്രാഹിം അൽ ബ്രാദി എന്നാണ് യഥാർത്ഥ പേര്. ഒസാമ ബിൻ ലാദന് സമാനമായി യുഎസ് കണക്കാക്കിയിരുന്ന ഭീകരൻ ആയിരുന്നു ബാഗ്ദാദി.
അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന ഊഹാപോങ്ങൾ ശരിവെക്കുന്നതരത്തിൽ നേരത്തെ ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഒരുവലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
കഴിഞ്ഞ അഞ്ച് വർഷമായി ബാഗ്ദാദി ഒളിവിൽ കഴിയുകയായിരുന്നു. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസിന്റെ നേതാവാകുന്നത്.
ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു.ചിതറി തെറിച്ച ബാഗ്ദാദിയുടെ മൃതദേഹം ഡിഎൻ എ പരിശോധനയ്ക്ക് വിധേയമാക്കിയാണ് മരണം സ്ഥിരീകരിച്ചത്.
Discussion about this post