അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ പൊലീസിന് അനുമതി. സംസ്കരിക്കൽ നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാമെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടു. എപ്പോൾ വേണമെങ്കിലും സംസ്കരിക്കാം. സുപ്രീംകോടതിയുടെ മാർഗ നിർദേശങ്ങൾ പൊലീസ് പാലിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു.
നേരത്തെ മാവോയിസ്റ്റുകളുടെ ബന്ധുക്കളുടെ ഹർജി പ്രകാരം നാലു വരെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറി യിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്
Discussion about this post