കർതാർപൂർ ഇടനാഴി ഉദ്ഘാടന വേളയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രശംസിച്ചതിന് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ്. ഇന്ത്യയെക്കാൾ ഉയർന്ന നിലയിൽ പാക്കിസ്ഥാൻ നേതൃത്വത്തെ അവതരിപ്പിക്കാൻ ശ്രമിച്ചതിന് സിദ്ദുവിനെതിരെ ബിജെപി നേതാവ് അനിൽ വിജ് ആഞ്ഞടിച്ചു.
മതപരമായ പ്രവർത്തനത്തെ രാഷ്ട്രീയ വത്ക്കരിക്കാനും സിദ്ദു ശ്രമിച്ചുവെന്നും അംബാല കാന്റിൽ നിന്നുളള എംഎൽഎ കൂടിയായ അനിൽ വിജ് ആരോപിച്ചു. കർതാർപൂർ ചടങ്ങിൽ സിദ്ദു ഇമ്രാൻ ഖാന് കൂടുതൽ പ്രധാന്യം നൽകി. അതേ സമയം ഗുരു നാനാക്ക് ദേവിനെ കുറിച്ച് കൂടുതൽ സംസാരിച്ചില്ല. ഇന്ത്യയെക്കാൾ ഉയർന്ന നിലയിൽ പാക്കിസ്ഥാൻ നേതൃത്വത്തെ അവതരിപ്പിക്കാൻ ശ്രമം നടത്തി.
സിഖ് സമുദായത്തോടും രാജ്യത്തോടും മാപ്പ് പറയണമെന്ന് അനിൽ വിജ് പറഞ്ഞു. സിദ്ദുവും ഇമ്രാനും തമ്മിൽ ചില പ്രത്യേക രസതന്ത്രം ഉണ്ടോ അതോ പാക്കിസ്ഥാന്റെ ചില ഗെയിം പ്ലാനാണോ ഇത് എന്ന് അന്വേഷിക്കണമെന്നും അനിൽ വിജ് പറഞ്ഞു.
Discussion about this post