ദിലീപിനെ നായകനാക്കി സംവിധായകൻ ലാൽ ജോസ് ഒരുക്കിയ ചിത്രമായിരുന്നു ചാന്ത് പൊട്ട്. സിനിമയെ കുറിച്ചുളള വിമർശനത്തിനെതിരെ പ്രതികരിച്ച് ലാൽ ജോസ്.
ചാന്ത് പൊട്ട് സിനിമ ട്രാൻസ് ജെൻഡർ സമൂഹത്തിന് നേരെയുളള അധിക്ഷേപമായിരുന്നുവെന്ന വിമർശനത്തോടാണ് ലാൽ ജോസ് ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്. ചാന്ത് പൊട്ടിലെ രാധാകൃഷ്ണൻ ട്രാൻസ് ജെൻഡറല്ലെന്നും, സ്‌ത്രൈണതയുളള കഥാപാത്രം മാത്രമാണെന്നും ലാൽ ജോസ് വ്യക്തമാക്കി.
പാർവ്വതി ഒരാളോട് ചാന്ത് പൊട്ടിന്റെ പേരിൽ തനിക്ക് വേണ്ടി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ല. അത് ശുദ്ധ ഭോഷ്‌ക് ആണെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
സിനിമയ്ക്ക് ശേഷം ട്രാൻസ് സമൂഹം അടുത്ത സൗഹൃദമാണ് പുലർത്തിയത്. ചാന്ത് പൊട്ടിന്റെ പേരിൽ എന്നെ കടിച്ചു കീറാൻ വന്നവർ ഒരു കാര്യം മനസ്സിലാക്കണം. രാധാകൃഷ്ണൻ പുരുഷനാണ്. അവന്റെ ജെൻഡറിനെ കുറിച്ച് യാതൊരു സംശയവുമില്ല. അവൻ സിനിമയിൽ ഒരു പെൺകുട്ടിയെ ആണ് പ്രണയിക്കുന്നത്.
അവനൊരു കുട്ടി പിറക്കുന്നുണ്ട്. രാധാകൃഷ്ണന് ആകെ ഉണ്ടായിരുന്നത് പെരുമാറ്റത്തിലെ സ്‌ത്രൈണത ആണ്. അത് വളർന്ന സാഹചര്യത്തെ മുൻനിർത്തിയാണെന്ന് ചിത്രത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും ലാൽ ജോസ് പറഞ്ഞു.
Discussion about this post