ബാബ്റി മസ്ജിദ് പൊളിച്ചു മാറ്റിയതിന്റെ വാർഷികമായ ഡിസംബർ ആറ് വരെ അയോധ്യയിൽ കനത്ത സുരക്ഷ തുടരും. വാർഷികത്തിന് മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. രാമജന്മഭൂമിക്ക് ചുറ്റുമുളള സുരക്ഷയാണ് പ്രധാനമായും ശക്തമാക്കിയിരിക്കുന്നത്. മതപരമായ സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അയോധ്യ ഡിഎം അനുജ് ജാ പറഞ്ഞു.
വിധി വരുന്നത് വരെ ക്ഷേത്ര നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഞങ്ങൾ ജാഗ്രത പുലർത്തിയിരുന്നു. ബാബ്റി മസ്ജിദ് പൊളിക്കുന്ന വാർഷികം വരെ സുരക്ഷ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ ആറിന് ശാന്തതയും സമാധാനവും ഐക്യവും നിലനിർത്തുക എന്നതാണ് ഞങ്ങളുടെ വെല്ലുവിളി. അയോധ്യയിലെ ആളുകൾ സമാധാനപ്രിയരായതിനാൽ അവർ പക്വത കാണിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അനുജ് പറഞ്ഞു.
2.77 ഏക്കർ തർക്ക സ്ഥലത്തിന് ചുവന്ന മേഖല, നഗരത്തിന് മഞ്ഞമേഖല, ജില്ലയ്ക്ക് ഹരിത മേഖല, ജില്ലയുടെ സമീപ്രദേശങ്ങൾ എന്നിങ്ങനെ നാല് മേഖലകളായാണ് സുരക്ഷ ശക്തമാക്കിയിട്ടുളളത്.
Discussion about this post