നിലക്കലിൽ നിന്ന് പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിടണമെന്ന ഹൈകോടതി ഉത്തരവ് അവഗണിച്ച് പോലീസ്. ശബരിമല കീഴ്ശാന്തിയുടെ കാർ നിയമം ലംഘിച്ച് പൊലീസ് നിലക്കലിൽ തടത്തിട്ടത് രണ്ടര മണിക്കൂറിലേറെ നേരം. ബുധനാഴ്ച പുലർച്ചെയോടെയാണ് സന്നിധാനത്തേക്ക് പോകാൻ കീഴ്ശാന്തിയുടെ പരികർമികളുമായി എത്തിയ കാർ പോലീസ് തടഞ്ഞത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തീർത്ഥാടകരുടെ അടക്കം ചെറു വാഹനങ്ങളും ഇത്തരത്തിൽ നിലക്കൽ കടക്കാൻ പോലീസ് അനുവദിച്ചിട്ടില്ല.
ബുധനാഴ്ച മുതൽ ചെറുവാഹനങ്ങൾ കടത്തിവിടാൻ കോടതി ഉത്തരവിട്ടുണ്ടെന്ന് പറഞ്ഞ പരികർമിമാരോട് കോടതി ഉത്തരവുമായി വരാനായിരുന്നു പൊലീസിന്റെ മറുപടി.സംഭവം വിവാദമായതോടെ സന്നിധാനം ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ വാഹനം കടത്തിവിടുകയായിരുന്നു.
അയ്യപ്പ ഭക്തരുമായെത്തുന്ന 12 സീറ്റു വരെയുള്ള വാഹനങ്ങൾ നിലക്കലിൽ നിന്ന് പമ്പയിലേക്ക് ബുധനാഴ്ച മുതൽ കടത്തിവിടണമെന്ന ഉത്തരവ് ചൊവ്വാഴ്ച ഹൈകോടതി പുറപ്പെടുവിച്ചിരുന്നു. അതിന് പിന്നാലെയാണ് പോലീസിന്റെ നിയമലംഘനം.
Discussion about this post