ടെലഗ്രാം മൊബൈൽ ആപ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ഇടപെടൽ ഉണ്ടാകണമെന്ന് കേരള പൊലീസ് ഹൈക്കോടതിയിൽ. ആപ്പ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ പറുദീസയായി മാറിയിരിക്കുകയാണെന്ന് പൊലീസ്. ആപ്പിന്റെ ഉപയോക്താക്കളെ കണ്ടുപിടിക്കാനാകില്ല. കമ്പനി ഉടമകൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
ടെലഗ്രാം ഉപയോഗിക്കുന്നവരുടെ പേരുമാത്രമാണ് ആപ്പില്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്നത്. റജിസ്ട്രേഡ് മൊബൈല്‍ നമ്പര്‍ ആപ്പില്‍ നിന്ന് ലഭിക്കുന്നില്ല. ക്രിമിനലുകളടക്കം ആപ്പില്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. അതിനാല്‍ ആപ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഇടപെടല്‍ ഉണ്ടാകണം.
അതേസമയം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിലും ചൂണ്ടിക്കാട്ടി. ലോകത്ത് എവിടെ നിന്നും പ്ലേ സ്റ്റോർ വഴി ആപ്ലിക്കേഷന്‍സ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഉപയോക്താക്കളെ നിരീക്ഷിക്കുന്നത് എളുപ്പമല്ലെന്നും ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ടെലഗ്രാം’ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ ലോ സ്കൂളിലെ വിദ്യാര്‍ത്ഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയുമായ അഥീന സോളമന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജയിലാണ് പൊലീസിന്റെ വിശദീകരണം.ടെലിഗ്രാം ആപ്പിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും നഗ്ന ചിത്രങ്ങളും വിഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ഹർജിയിൽ പറയുന്നു.
Discussion about this post