ഡൽഹി: പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തുന്ന എസ് പി ജി ഭേദഗതി ബിൽ ലോക്സഭ പാസാക്കി. പുതിയ ഭേദഗതി പ്രകാരം പ്രധാനമന്ത്രിക്കും അദ്ദേഹത്തിനൊപ്പം ഔദ്യോഗിക വസതിയിൽ താമസിക്കുന്ന ഏറ്റവും അടുത്ത ബന്ധുക്കൾക്കും മാത്രം എസ് പി ജിയുടെ സംരക്ഷണം ലഭിക്കും.
1988ലെ എസ് പി ജി നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്. ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശദീകരണത്തിന് ശേഷം ശബ്ദ വോട്ടോടെയാണ് പാസ്സായത്.
പ്രധാനമന്ത്രിക്കും അടുത്ത ബന്ധുക്കൾക്കും പുറമെ മുൻ പ്രധാനമന്ത്രിമാർക്കും ഏറ്റവും അടുത്ത ബന്ധുക്കൾക്കും പ്രത്യേക സുരക്ഷ നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. സ്ഥാനമൊഴിഞ്ഞ ശേഷം അഞ്ച് വർഷത്തേക്ക് ഇവർക്ക് എസ് പി ജി സുരക്ഷ നൽകും. ഔദ്യോഗിക വസതിയിലെ വാസക്കാലത്താണ് ഇത്.
അമിത് ഷായുടെ അവതരണത്തിന് ശേഷം കോൺഗ്രസ്സ് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Discussion about this post