തിരുവനന്തപുരം: മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ സന്ദര്‍ശനത്തിന് പിന്നാലെ വിദേശത്തേക്ക് ഉല്ലാസ യാത്രയ്ക്ക് പോകാനൊരുങ്ങി എസ്എഫ്ഐ നേതാക്കളും. എഴുപത് സര്‍ക്കാര്‍ കോളേജുകളിലെ യൂണിയന് ചെയര്മാന്മാരെയാണ് സര്‍ക്കാര്‍ നേതൃപാടവത്തിനായി വിദേശത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുപോകുന്നത്. ഇതില്‍ ഭൂരിഭാഗവും എസ്എഫ്ഐ നേതാക്കളാണ്. മരുന്നിന് മറ്റ് വിദ്യാര്‍ത്ഥി യൂണിയനില്പ്പെട്ടവരുമുണ്ട്.
ലണ്ടനിലാണ് പരിശീലനം. അടുത്തമാസം ലണ്ടനിലേക്ക് പറക്കുന്നതിനുള്ള ഉത്തരവ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇറക്കി.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോളേജ് യൂണിയന് ചെയര്മാന്മാരെ വിദേശത്തേക്ക് അയക്കുന്നത്. നേരത്തെ പദ്ധതിയെപ്പറ്റി ആലോചന തുടങ്ങിയപ്പോള്‍ തന്നെ സംഭവം വിവാദമായിരുന്നു. കാര്‍ഡിഫ് സര്‍വകലാശാലയില്‍ പരിശീലനത്തിനായി ഗവണ്മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ചെയര്മാന്മാരില് നിന്നും അപേക്ഷ ക്ഷണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പാസ്പോര്‍ട്ട് വിവരം അടക്കം നല്‍കാനാണ് വകുപ്പ് നിര്‍ദ്ദേശം.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്ലെയര്‍ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇന്‍ഡെക്ഷന്‍ പരിശീലനമെന്ന നിലക്കാണ് വിദേശയാത്ര. സംസ്ഥാന ഖജനാവില്‍ നിന്നാണ് യാത്രയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത്. നേതൃത്വ പാടവം മെച്ചപ്പെടുത്താന്‍ രാജ്യത്ത് തന്നെ വിവിധ പരീശീലനസ്ഥാപനങ്ങള്‍ ഉള്ളപ്പോഴാണ് ഈ ധൂര്‍ത്ത്.
മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ സന്ദര്ശനനം വിവാദമായിരുന്നു. മന്ത്രിമാർക്ക് വിദേശ യാത്ര നടത്താനാണ് താല്പര്യം എന്ന് ഹൈക്കോടതിയും വിമർശിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ ആണ് അടുത്ത കുട്ടിനേതാക്കളുടെ യാത്ര.
Discussion about this post