മുത്തൂറ്റ് ഫിനാൻസിന്റെ 43 ശാഖകളിൽ നിന്ന് 166 തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ വീണ്ടും സമരം പ്രഖ്യാപിച്ച് സിഐടിയു. മാനേജ്മെന്റ് ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ചെന്നും സർക്കാർ അനുമതിയില്ലാതെയാണ് പിരിച്ചുവിട്ടതെന്നും ആരോപിച്ചാണ് സമരം പ്രഖ്യാപിച്ചത്. ജനുവരി രണ്ട് മുതലാണ് അനിശ്ചിതകാല സമരം.
സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീമാണ് സമരം പ്രഖ്യാപിച്ചത്. മുത്തൂറ്റ് ഫിനാൻസിന്റെ ഒരൊറ്റ ഓഫീസ് പോലും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് സിഐടിയു പ്രഖ്യാപിച്ചിരിക്കുന്നത്.
മാനേജ്മെന്റുമായുണ്ടാക്കിയ സേവന വേതന കരാർ നടപ്പിലാക്കാതെ വന്നതോടെയാണ് സിഐടിയു നേരത്തെ സമരം പ്രഖ്യാപിച്ചത്. ആഗസ്റ്റ് 20 ന് ആരംഭിച്ച സമരം 52 ദിവസം നീണ്ടുനിന്നു. ഒക്ടോബർ പത്തിനാണ് സമരം അവസാനിച്ചത്.
Discussion about this post