ഗർഭഛിദ്രത്തിന് സ്ത്രീകൾക്ക് ഉള്ള അവകാശം അന്തിമമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഗർഭഛിദ്രം വേണോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം സ്ത്രീക്ക് നൽകണമെന്ന പൊതു താല്പര്യ ഹർജിയെ കേന്ദ്ര സർക്കാർ എതിർത്തു.
അമ്മയുടെ ആരോഗ്യം, ഗർഭസ്ഥ ശിശുവിന്റെ സുരക്ഷ എന്നിവയെല്ലാം കണക്കിലെടുത്ത് ഗർഭഛിദ്രം നിയന്ത്രിക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് സത്യവാങ്മൂലത്തിൽ ആരോഗ്യ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. കേസിൽ കോടതി കൂടുതൽ വാദം കേൾക്കും.
ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനും സുരക്ഷിതമല്ലാത്ത അലസിപ്പിക്കൽ തടയുന്നതിനുമാണ് 1971 ലെ നിയമം നടപ്പിലാക്കിയതെന്നും അതിനാൽ എംടിപി നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നും ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം), 21 (ജീവിക്കാനുള്ള അവകാശം) എന്നിവയുടെ ലംഘനമാണെന്നും സർക്കാർ വാദിച്ചു.
ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരണനിരക്കും രോഗാവസ്ഥയും കുറയ്ക്കുന്നത് സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്നും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം ഇന്ത്യയിലെ മാതൃമരണനിരക്ക് എട്ട് ശതമാനമാകുന്നതിന് കാരണമായിട്ടുണ്ട്. മാതൃമരണ കാരണങ്ങളിൽ മൂന്നാം സ്ഥാനത്താണ് സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം.
Discussion about this post