ചരിത്രകോണ്‍ഗ്രസില്‍ പൗരത്വ ഭേദഗതി ബില്ലിനെ പ്രതഷേധിക്കുന്നവര്ക്കെതിരെ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് ആഞ്ഞടിച്ചതോടെ വേദിയുണ്ടായിരുന്ന ഇടത് ചരിത്രകാരന് ഇര്ഫാന് ഹബീബ് ഉള്‍പ്പടെയുള്ളവര്‍ക്ക് നിയന്ത്രണം വിട്ടു. രാജ് ഭവനില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ സംവാദത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും ആരും തയ്യാറായില്ല എന്നായിരുന്നു ഗവര്‍ണറുടെ തിരിച്ചടി. സംവാദത്തിനുള്ള വാതില്‍ അടക്കുന്നവര്‍ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നു കൂടി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പാക് ക്രിക്കറ്റര്‍ ഡാനിഷ് കനേറിയ മതപീഡനമേറ്റുവെന്ന് ഈയിടെയാണ് താന്‍ മനസിലാക്കിയത് എന്ന് കൂടി ഗവര്‍ണര്‍ പറഞ്ഞതോടെ പ്രതിഷേധക്കാര്‍ക്ക് നിയന്ത്രണം വിടുകയായിരുന്നു. പ്രസംഗിച്ച് കൊണ്ടിരുന്ന ഗവര്‍ണര്‍ക്ക് നേരെ ഇര്ഫാന് ഹബീബ് ആക്രോശിക്കുകയും ചെയ്തു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നിശബ്ദനാകില്ലെന്ന് തിരിച്ചടിച്ച് ആരിഫ് മുഹമ്മദ് ഖാന് പ്രംസഗവുമായി മുന്നോട്ട് പോവുകയായിരുന്നു.
പൗരത്വ പ്രതിഷേധക്കാരെ പ്രകോപിപ്പിച്ച ഗവര്‍ണറുടെ പ്രസംഗം ഇങ്ങനെ-
ഉദ്ഘാടന പ്രസംഗത്തിനെഴുന്നേറ്റ ഗവര്‍ണര്‍, എഴുതിത്തയാറാക്കിയ പ്രസംഗമുണ്ടെങ്കിലും അതിനു മുന്നോടിയായി ചില കാര്യങ്ങള്‍ പറയുകയാണെന്നു സൂചിപ്പിച്ചുകൊണ്ട് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പരാമര്‍ശിക്കുകയായിരുന്നു. 26-ാം വയസില്‍ പാര്‍ലമെന്റേറിയനായ തനിക്ക്, രാഷ്ട്രീയ സ്വഭാവമുള്ള വിഷയങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. ഭരണഘടനയെ സംരക്ഷിക്കുമെന്നും അതിനുവേണ്ടി പ്രതിരോധമുയര്‍ത്തുമെന്നും പ്രതിജ്ഞ ചെയ്താണു ഗവര്‍ണറായത്. ഭരണഘടനക്കെതിരെ ഭീഷണിയുണ്ടായെന്നു തോന്നിയ ഘട്ടങ്ങളില്‍ പദവി വലിച്ചെറിഞ്ഞ ചരിത്രമുള്ളയാളാണു താന്‍. പൗരത്വഭേദഗതി വിഷയത്തില്‍ രാജ്ഭവനില്‍ പ്രതിഷേധിച്ചവരോടും കോഴിക്കോട് തനിക്കെതിരെ പ്രതിഷേധിച്ചവരോടും ചര്‍ച്ചയ്ക്കും സംവാദത്തിനും തയാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഒരാള്‍ പോലും അതിനു തയാറായില്ല. പൗരത്വഭേദഗതി നിയമത്തില്‍ തന്നെ സംബന്ധിച്ചു തന്റെ വീക്ഷണമാണു ശരി. എതിര്‍ക്കുന്നവര്‍ക്ക് അവരുടെ വീക്ഷണമാണു ശരി. പരിഹാരമുണ്ടാകണമെങ്കില്‍ രണ്ടു കൂട്ടരും ചര്‍ച്ച നടത്തണം. അതിനാണു താന്‍ ക്ഷണിച്ചത്. എന്നാല്‍ പ്രതിഷേധം മതി, സംവാദം വേണ്ടെന്ന നിലപാടാണു പ്രതിഷേധക്കാരുടേത്.
ഗാന്ധിജി കൊല്ലപ്പെടുന്നതിനു മുന്‍പ്, തന്നെ എതിര്ത്തുപോന്നവരെ മൂന്നു വട്ടം ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നു. അവര്‍ തയാറായില്ല. ഒടുവില്‍ ഗോഡ്സെയുടെ കയ്യാല്‍ ഗാന്ധിജി കൊല്ലപ്പെടുകയാണു ചെയ്തത്. സംവാദത്തിനുള്ള വാതില്‍ അടയ്ക്കുന്നവര്‍ അക്രമം പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രവിഭജനം അനുഭവിച്ചവരല്ല. എന്നാല്‍ അയല്‍ക്കാര്‍ പ്രക്ഷോഭത്തിനിറങ്ങുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പാക്കിസ്ഥാനി ക്രിക്കറ്റര്‍ ഡാനിഷ് കനേറിയ പാക്കിസ്ഥാനില്‍ നേരിട്ട പീഡനങ്ങള്‍ അടുത്തിടെയാണു മനസിലാക്കിയത്.
അതു കനേറിയ ഹിന്ദുവായിരുന്നതിന്റെ പേരിലായിരുന്നുവെന്നാണു താന്‍ വായിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ സമയത്ത് മുന്‍നിരയിലിരുന്ന പ്രതിനിധികളില്‍ ചിലര്‍ പ്ലക്കാര്‍ഡുമായി എഴുന്നേറ്റു. ഇവരെ പൊലീസ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടുതല്‍ പ്രതിനിധികള്‍ എഴുന്നേറ്റുനിന്നു മുദ്രാവാക്യം വിളിച്ചു. ഇതു പാക്കിസ്ഥാനല്ല, ഇന്ത്യയാണെന്നൊക്കെയായിരുന്നു ചിലരുടെ ആക്രോശം. വേദിയിലിരുന്ന പ്രമുഖ ചരിത്രകാരന് ഇര്ഫാന് ഹബീബ് ഗവര്‍ണര്‍ക്കു സമീപമെത്തി, ഇത്തരത്തിലാണു നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ ഗാന്ധിജിയെ അല്ല ഗോഡ്സെയെ ക്വോട്ട് ചെയ്യൂ എന്നാ.ിരുന്നു ഇര്‍ഫാന്റെ ധിക്കാരപരമായ പരാമര്‍ശം. ഇര്ഫാന് ഹബീബിനെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചു. എന്നാല്‍ നിയന്ത്രണം വിട്ട ഇര്ഫാന് ഗവര്‍ണര്‍ക്കെതിരെ ആക്രോശം മുഴക്കി. എന്നാല്‍ പ്രതിഷേധിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെങ്കില്‍ സംസാരിക്കാന്‍ തനിക്കും അവകാശമുണ്ടെന്നു ഗവര്‍ണര്‍ തിരിച്ചടിച്ചു. തുടര്‍ന്ന് അദ്ദേഹം പ്രസംഗത്തിലേക്ക് കടന്നു.പിന്നീട് പ്രതിഷേധംകൊണ്ട് തന്റെ വായടപ്പിക്കാമെന്നു കരുതേണ്ടെന്നു പറഞ്ഞ് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചു മടങ്ങി.
ഗവര്‍ണറെ അപമാനിച്ച പ്രതിഷേധക്കാരായ പ്രതിനിധികളെ പോലിസ് കസ്റ്റഡിയിലെടുത്തതിന് പിറകെ വിട്ടയച്ചു. ഗവര്‍ണര്‍ക്ക് സുരക്ഷ നല്കുന്നതില് പരാജയപ്പെട്ട പോലിസ് പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ട് മടക്കുകയായിരുന്നു. പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പടെ നിയമലംഘനം നടന്നിട്ടും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന പ്രതിനിധികളുടെ വാദത്തിന് മുന്നില്‍ പോലിസ് മുട്ട് മടക്കുകയായിരുന്നു. സര്‍ക്കാരും പോലിസും പ്രതിഷേധക്കാരെ സഹായിക്കുകയാണെന്ന വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
Discussion about this post