ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഡല്‍ഹിയിൽ നടന്ന കലാപങ്ങള്‍ക്ക് ബംഗ്ലാദേശ് ബന്ധമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സീമാപുരിയില്‍ നടന്ന കലാപത്തില്‍ ബംഗ്ലാദേശികളായ 15 ഓളം ഭീകരന്മാരുടെ സജീവ ഇടപെടലുണ്ടായിരുന്നതായി അന്വേഷണ സംഘം പറഞ്ഞു.
ഡിസംബര്‍ 20 ന് ഡല്‍ഹിലും സമീപപ്രദേശങ്ങളിലും ആണ് കലാപം നടന്നത്. ജെ.ജെ കോളനി പ്രദേശങ്ങളില്‍ അനധികൃതമായി താമസിക്കുന്നവരാണ് കലാപത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അക്രമത്തിന് ആസൂത്രണം ചെയ്ത കേന്ദ്രങ്ങള്‍, നേതൃത്വം നല്കിയ നേതാക്കള്‍, അന്യദേശക്കാര്‍, സാമ്പത്തിക സഹായം നല്കിയവര് എന്നിവരെപ്പറ്റി വിവരം ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സ്ഥാപനങ്ങളും കടകളും കൊള്ളയടിച്ചവരില്‍ പലരേയും പിടിച്ചിട്ടുണ്ട്. അതിനൊപ്പം ഉണ്ടായിരുന്ന മറ്റ് ബംഗ്ലാദേശി പൗരന്മാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം പറഞ്ഞു. നിലവില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന അക്രമികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും സംഘം വ്യക്തമാക്കി.
Discussion about this post