കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ രക്ഷിയ്ക്കുന്നതിനു പകരം തീയിൽ നിന്ന് സ്വന്തം കുട്ടികളെ രക്ഷിച്ചതിന് അമ്മയെ ജയിലിലടച്ച് ഉത്തരകൊറിയ. വീട്ടിൽ തീപിടിത്തമുണ്ടായപ്പോൾ ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് ഏകാധിപതികളായ കിം2 സുങിന്റേയും കിം ജോങ് യുന്നിന്റേയും ചിത്രങ്ങളെ തീയിൽ നിന്ന് രക്ഷിയ്ക്കുന്നതിനു പകരം സ്വന്തം കുട്ടികളെ രക്ഷപെടുത്തിയതിനാണ് വിചാരണ കാത്ത് അമ്മ ജയിലിൽക്കഴിയുന്നത്. മിക്കവാറും ആ അമ്മയെ കോൺസൻട്രേഷൻ ക്യാമ്പിലടയ്ക്കും എന്നാണ് ഡെയ്ലി നോർത്ത് കൊറിയ എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നത്.
രണ്ട് കുടുംബങ്ങൾ താമസിക്കുന്ന ഒരു വീട്ടിലാണ് തീപിടിച്ചത്. മാതാപിതാക്കൾ പുറത്തു ജോലിചെയ്യുകയും കുട്ടികൾ വീടിനകത്തുമായിരുന്നു. തീ പടർന്നതോടെ അമ്മമാർ ഓടി വീടിനകത്ത് കയറാൻ ശ്രമിച്ചെങ്കിലും ഒരാൾക്ക് മാത്രമേ കയറാനായുള്ളൂ. എങ്കിലും അവർ രണ്ട് കുഞ്ഞുങ്ങളെയും രക്ഷിച്ചു. കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
പക്ഷേ അതിനിടയിൽ മുൻ ഏകാധിപതി കിം 2 സുങ്ങിന്റേയ്യും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് യുന്നിന്റേയും ചിത്രങ്ങളെ തീയിൽ നിന്നും രക്ഷിയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല. ഈ ചിത്രങ്ങളെ ജീവനുള്ള വ്യക്തികൾക്ക് തുല്യമായി പരിഗണിയ്ക്കണമെന്നാണ് ഉത്തരകൊറിയയിലെ നിയമം.
അതുകൊണ്ട് തന്നെ ജീവനുള്ളവരെ തീയിൽ നിന്ന് രക്ഷിക്കാഞ്ഞതിലുള്ള നിയമങ്ങളാണ് കുഞ്ഞുങ്ങളെ രക്ഷപെടുത്തിയ അമ്മയ്ക്കെതിരേ ചുമത്തിയിരിയ്ക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞുങ്ങളെ പരിചരിയ്ക്കുന്നതിനു പോലും അവർക്കിനി കഴിയില്ല. വിചാരണ ചെയ്യാൻ ജയിലിലടച്ചിരിയ്ക്കുകയാണ്. ഈ അമ്മയെ ജീവിതകാലം മുഴുവൻ ഗൂലാഗിൽ അടയ്ക്കാനാണ് സാദ്ധ്യതയെന്നാണ് മനുഷ്യാവകാശവിദഗ്ധർ പറയുന്നത്.
Discussion about this post