കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം ചുട്ടു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തുരങ്കത്തിനടിയിൽ തുറന്ന സ്ഥലത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം 90 ശതമാനം കത്തിക്കരിഞ്ഞ നിലയിലാണ്. മാത്രമല്ല നായ്ക്കൾ ശരീരഭാഗങ്ങൾ കടിച്ചു വലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുൽവർട്ട് ദ്വാരങ്ങളിൽ നിന്ന് പുക വരുന്നത് കണ്ട് പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോലീസ് പോസ്റ്റ്മോർട്ടത്തിനായി ബാലുർഘട്ട് ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. പെൺകുട്ടി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായിരിക്കാമെന്നും പിന്നീട് തീയിടുന്നതിന് മുമ്പ് ശരീരം കഷണങ്ങളാക്കിയിട്ടുണ്ടെന്നും ആണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
പ്രാദേശിക സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും ഹിന്ദു പെൺകുട്ടിയുമായ പ്രമീല ബാർമാൻ ആണ് ക്രൂരകൃത്യത്തിന് ഇരയായത്. വിന്റർ സ്കാർഫ് വാങ്ങുന്നതിനായി ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഫുൾബാരി മാർക്കറ്റിൽ പോയ ശേഷം പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് വയലുകളിലേക്ക് പോയ പ്രദേശത്തെ കർഷകർ ആണ് ഭയപ്പെടുത്തുന്ന രംഗം കണ്ട് പോലീസിനെ അറിയിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് പ്രാദേശിക ഗുണ്ടയായ മഹാബൂർ റഹ്മാനെ കുമാർഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. പെണയബന
പ്രതി പെൺകുട്ടിയെ പ്രണയബന്ധത്തിന് നിർബന്ധിച്ചിരുന്നു. എന്നാൽ ഇത് സമ്മതിക്കാതിരുന്നതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഇയാൾ
മറ്റ് നിവധി പെൺകുട്ടികളുമായി അനധികൃത ബന്ധം പുലർത്തിയിരുന്നു.
ബലാത്സംഗ-കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ആണ് സൗത്ത് ദിനാജ്പൂർ ജില്ലയിലെ കുമാർഗഞ്ച് പോലീസ് സ്റ്റേഷനിൽ കുമാർഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രധാന പ്രതി മഹാബൂർ മിയ (മഹാബൂർ റഹ്മാൻ) പഞ്ചരഗ്രാം, ഗംഗരാംപൂർ എന്നിവിടങ്ങളിൽ താമസിക്കുന്നയാളാണ്. മറ്റ് രണ്ട് പ്രതികൾ പങ്കജ്, ഗൗതം എന്നിവരാണ്.
ലവ് ജിഹാദിന്റെ ക്രൂര ഇരയാണ് പെൺകുട്ടി. ഇസ്ലാമിലേക്കുള്ള മതപരിവർത്തനത്തിനായി മുസ്ലീം ഇതര സമുദായങ്ങളിൽ നിന്നുള്ള സുന്ദരികളായ അല്ലെങ്കിൽ ധനികരായ സ്ത്രീകളെ മതപരിവർത്തനത്തിന് വിധേയമാക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. മഹാബൂർ ഇതിൽ പങ്കാളിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
Discussion about this post