ദ്രാവിഡ രാഷ്ട്രീയാചാര്യന്‍ പെരിയോര്‍ ഇ.വി.രാമസാമിയെ അപമാനിച്ചുവെന്ന് ആരോപിച്ച് നടൻ രജനീകാന്തിനെതിരെ പരാതി. ദ്രാവിഡ വിടുതലൈ കഴകം പ്രവര്‍ത്തകര്‍ ആണ് രജനീകാന്തിനെതിരെ കോയമ്പത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞയാഴ്ച ചെന്നൈയില്‍ തമിഴ് മാസിക തുഗ്ലക്കിന്റെ 50-ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവേയായിരുന്നു വിവാദത്തിനാസ്പദമായ പരാമര്‍ശം.
രജനീകാന്ത് മാപ്പു പറയണമെന്നും അതിനു തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.
1971-ല്‍ സേലത്ത് അന്ധവിശ്വാസത്തിനെതിരെ പെരിയാറിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ രാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു വെന്നായിരുന്നു രജനിയുടെ പരാമര്‍ശം. ഇതു നുണയാണെന്ന് ദ്രാവിഡ കഴകം നേതാക്കളുടെ പരാതിയില്‍ പറയുന്നു.
Discussion about this post