കൊച്ചി: ഇടപ്പള്ളിയിലെ അൽ ആമീൻ പബ്ലിക് സ്കൂൾ മാനേജ്മെന്റിനെതിരെ പ്രധാനമന്ത്രിയ്ക്കും കേന്ദ്രസര്‍ക്കാരിനും പരാതിയുമായി അധ്യാപിക രംഗത്ത്. അധ്യാപകരുടെ ശമ്പളത്തില്‍ നിന്ന് അനധികൃതമായി പണം തിരിച്ചുപിടിക്കുന്നു എന്നു പരാതിയുമായി അധ്യാപിക വി.ബി സ്വപ്ന ലേഖയാണ് രംഗത്തെത്തിയിരിക്കുന്നത്. 22,600രൂപ ശമ്പളം നല്കി അതില്‍ 8,390 രൂപ തിരികെപിടിക്കും എന്നാണ് സ്വപ്ന ലേഖയുടെ പരാതി.
അദ്ധ്യാപകര്‍ക്ക് നല്കുന്ന ശമ്പളത്തിന്റെ മൂന്നിലൊന്നു ഭാഗം അന്നേ ദിവസം തന്നെ കാഷ് ചെക്ക് വഴി തിരിച്ചുപിടിക്കുകയാണ് സകൂള്‍ അധികൃതര്‍ ചെയ്യുന്നത്. കേരള സ്റ്റേറ്റ് അണ് എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയനും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കിയതിന് തന്നെ സ്റ്റാഫ് റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. എന്നാല്‍ പരാതിയില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് തന്നെ പിരിച്ചുവിട്ടതായും അദ്ധ്യാപിക പറഞ്ഞു.
മാത്രമല്ല ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും ആദായനികുതിവകുപ്പിനും ലേഖ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് അദ്ധ്യാപകരുടെ സംഘടന വ്യക്തമാക്കുന്നത്. ഇതിനുപിന്നാലെ അദ്ധ്യാപിക ട്വിറ്ററിലൂടെ പ്രധാനമന്ത്രിയ്ക്ക് കേന്ദ്രസമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. വ്യക്തിഗത വരുമാനം നികുതി തട്ടിപ്പിനായി ഉപയോഗിക്കുന്ന അല്അമീന് സകൂളിനെതിരെ നടപടിയെടുക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.
അതേസമയം അദ്ധ്യാപികയെ സ്കൂളില്‍ നിന്ന് പിരിച്ചുവിട്ടത് മറ്റ് ചിലകാരണങ്ങളാലാണെന്നാണ് സകൂള്‍ അധികൃതരുരെ വാദം.
I'm a teacher at Al Ameen Public school Edappally, Ernakulam. Every month the management forcefully collects blank cheques from us. Then they credit the CBSE recommended salary to the teacher's account. Within minutes, they debit around 9000 from our accounts and evade the tax.
— Swapna Lekha V B (@swapna_lekha) January 22, 2020
Discussion about this post