ഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെ ഏഴ് ഭാരവാഹികളെ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിന് ശേഷം പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകൾ ഇഡി പരിശോധിച്ചിരുന്നു. 120 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു.
സംഘടനകളുടെയും അടുത്ത ബന്ധമുള്ള 79 ബാങ്ക് അക്കൗണ്ടുകളുമാണ് ഇഡി പരിശോധിച്ചത്.
Discussion about this post