ഡല്‍ഹി: നിയമലംഘനങ്ങള്‍ക്ക് ഒരുകോടി രൂപ വരെ പിഴയീടാക്കുന്ന വിധത്തില്‍ വിമാന നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ നിബന്ധനകള്‍ക്ക് അനുസൃതമായാണ് ബില്‍ ഒരുക്കിയിരിക്കുന്നത്.
കര, നാവിക, വ്യോമ സേനകള്‍ക്ക് പുറത്തുള്ള സായുധസേനകളുടെ പക്കലുള്ള വ്യോമയാനങ്ങള്‍ 1934-ലെ വ്യോമയാന നിയമത്തിന്റെ പരിധിയില്‍നിന്ന് മാറ്റാനും ബില്‍ ലക്ഷ്യമിടുന്നുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്), എയര്‍ക്രാഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) തുടങ്ങിയ ഏജന്‍സികളെ ശക്തിപ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഈ ഏജന്‍സികള്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാനുള്ള അധികാരം പുതിയ ബില്‍ പാസാകുന്നതോടെ കേന്ദ്രസര്ക്കാറിനുണ്ടാകും. പിഴത്തുക 10 ലക്ഷത്തില്‍നിന്ന് ഒരു കോടിയാക്കിയതോടെ വ്യോമഗതാഗതവുമായി ബന്ധപ്പെട്ട പിഴവുകള്‍ നിശ്ചിത തുക അടച്ച് ഒത്തുതീര്പ്പാക്കാനാവുന്ന സംവിധാനവും നിലവില്‍വരും.
Discussion about this post