എട്ടു ജില്ലകളിലായി പടർന്നുകിടക്കുന്ന കാവേരി നദി പ്രദേശത്തെ തുരുത്തുകളെ, സംരക്ഷിത കാർഷിക മേഖലയായി പ്രഖ്യാപിക്കുമെന്ന് തമിഴ്നാട്. ദ്രാവിഡനാടിന്റെ അരിപ്പാത്രം എന്നറിയപ്പെടുന്ന തഞ്ചാവൂർ അടക്കമുള്ള മേഖലകളെയാണ് പ്രത്യേക മേഖലയായി പ്രഖ്യാപിക്കുക.
ഇങ്ങനെ പ്രഖ്യാപിക്കുന്ന സംരക്ഷിത കാർഷിക മേഖലകളിൽ ഇനി ഹൈഡ്രോകാർബൺ പ്രോജക്ടുകൾക്ക് അനുമതി നൽകില്ല എന്നാണ് തമിഴ്നാട് സർക്കാർ തീരുമാനം. തമിഴ്നാട് മുഖ്യമന്ത്രി കെ.പഴനിസാമിയാണ് ഞായറാഴ്ച ഇക്കാര്യം മാധ്യമങ്ങളോട് അവതരിപ്പിച്ചത്. കൃഷി മേഖലയിലുള്ള വ്യവസായങ്ങൾക്ക് മാത്രമേ അനുമതി കൊടുക്കുകയുള്ളൂ എന്നും, ഇതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും പഴനിസ്വാമി പത്രസമ്മേളനത്തിൽ പറഞ്ഞു.
Discussion about this post