പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലും കുടിയേറിയ ബംഗാളികളുടെ പശ്ചിമബംഗാളിലെ സ്വത്തുക്കൾ വിൽക്കാനൊരുങ്ങി മമത സർക്കാർ.1947-ൽ ഇന്ത്യ-പാക് വിഭജനം നടന്നപ്പോഴും, 1971-ലെ യുദ്ധശേഷം ബംഗ്ലാദേശ് രാഷ്ട്രം രൂപീകരിച്ചപ്പോഴും കൊടിയേറി പോയവരുടെ അനാഥമായ സ്വത്തുവകകൾ ആണ് സർക്കാർ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.”എനിമി പ്രോപ്പർട്ടി” എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിന്റെ മുന്നോടിയായി, വീട് സ്ഥലം, വാണിജ്യ കെട്ടിടങ്ങൾ എന്നിവയടക്കം സകലതിന്റെ യും പട്ടിക തയ്യാറാക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്.ഇതുവരെ കിട്ടിയ കണക്കനുസരിച്ച് കെട്ടിടങ്ങളും സ്ഥലങ്ങളും അടക്കം 2,764 അനാഥമായ വസ്തുവകകൾ സംസ്ഥാനത്തിലുണ്ട്.
കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യത്താകമാനം ഉള്ള 9400 എനിമി പ്രോപ്പർട്ടികൾ വിൽക്കാൻ വേണ്ടി പ്രത്യേക പാനലിന് രൂപം കൊടുത്തിരുന്നു. മാത്രമല്ല, അത് സംസ്ഥാനത്തിലെ ചില എനിമി പ്രോപർട്ടികൾ ജനോപകാരപ്രദമായി ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതിയും കൊടുത്തിരുന്നു.രാജ്യത്താകമാനം പരന്നുകിടക്കുന്ന ഇവയുടെ ഏകദേശം മതിപ്പുവില മാത്രം ഒരു ലക്ഷം കോടി വരും. പ്രാഥമിക ഘട്ടമെന്ന നിലയ്ക്ക് ബംഗാളിൽ ഉള്ള വസ്തുവകകളാണ് ആദ്യം വിൽക്കുന്നത്.
Discussion about this post