തായ് ലാൻഡിൽ, സൈനികൻ ഷോപ്പിങ് മാളിൽ തോക്കുമായി കയറിച്ചെന്ന് 29 പേരെ വധിക്കുകയും 57 പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കണ്ണീരോടെ മാപ്പ് പറഞ്ഞ് തായ് ലാൻഡിലെ സൈനിക മേധാവി. തായ് ആർമി ചീഫ് ജനറൽ അപിരാത് കോങ്സോംപോങാണ് ഒന്നര മണിക്കൂർ നീണ്ട പത്രസമ്മേളനത്തിൽ സൈനികൻ ചെയ്ത കൊടും ക്രൂരകൃത്യത്തിന് ജനങ്ങളോട് മാപ്പ് ചോദിച്ചത്.ആക്രമണത്തിനിരയായവർക്കും അവരുടെ കുടുംബങ്ങൾക്കും സൈന്യം നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് തായ് സൈനികനായ ജാക്റാപ്പന്ത് തൊമ്മ രാജ്യത്തെ ഞെട്ടിച്ചു കൊണ്ടുള്ള കൂട്ടക്കുരുതിയാരംഭിച്ചത്.സൈനിക ക്യാമ്പിൽ കയറി കമാൻഡറെ ആക്രമിച്ച് വധിച്ചതിനു ശേഷമാണ് ആയുധങ്ങൾ കരസ്ഥമാക്കിയ സൈനികൻ, സമീപത്തുള്ള ഷോപ്പിംഗ് മാളിൽ കയറി കണ്ടവരെയെല്ലാം വെടിവെച്ചു കൊന്നത്. ഞായറാഴ്ച പുലർച്ചയോടെ ഇയാളെ സുരക്ഷാ സേന വെടിവച്ചു കൊല്ലുകയായിരുന്നു.
Discussion about this post