ഡൽഹി: കശ്മീരിൽ സ്ഥിതി ശാന്തമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആർക്കു വേണമെങ്കിലും കശ്മീരിൽ പോകാമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ പോയി സമാധാനം തകർക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുള്ള സമരങ്ങൾ മാത്രമാണ് പുറത്ത് വരുന്നത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പ്രകടനങ്ങളെ മാധ്യമങ്ങൾ അവഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് നൗ സമ്മിറ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമല്ല. ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയാണ് തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post