വഗദൂഗ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ പള്ളിയിൽ സായുധ സംഘം നടത്തിയ ആക്രമണത്തില്‍ 24 പേര് കൊല്ലപ്പെട്ടു. ഞായറാഴ്ച കുര്‍ബാനക്കിടെയാണ് അക്രമികള്‍ വെടിവെപ്പ് നടത്തിയത്.
യഗ്ഗ പ്രവിശ്യയിലെ പന്‍സി ഗ്രാമത്തിലാണ് ഭീകരാക്രമണമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രദേശവാസികളെ തിരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തിയത്. പാസ്റ്റര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. ചിലയാളുകളെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.
ബുര്‍കിനഫാസോയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കു നേരെ മുമ്പും നിരവധി തവണ ആക്രമണമുണ്ടായിട്ടുണ്ട്.
Discussion about this post