ജയ്പൂര്‍: രാജസ്ഥാനില്‍ ദളിത് യുവാക്കളായ സഹോദരങ്ങഴെ ആള്‍ക്കൂട്ടം ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട്. മോഷണകുറ്റം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ക്രൂരത. യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രരാക്കുകയും ചെയ്തു.
ജയ്പൂരില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള നഗൗര്‍ പട്ടണത്തിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 24കാരനായ ദലിത് യുവാവ് സഹോദരനുമൊത്ത് പെട്രോള്‍ പമ്പിലേക്ക് ഇന്ധനം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. ഇവിടെ നിന്നാണ് പമ്പിലെ ജീവനക്കാര്‍ മോഷണക്കുറ്റമാരോപിച്ച് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചത്.
കെട്ടിയിട്ട് വസ്ത്രമഴിച്ച് സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുന്നത് ജനനേന്ദ്രിയങ്ങളിലടക്കം പെട്രോള്‍ ഒഴിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്. പത്തോളം പേര് ചേര്‍ന്നാണ് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ബുധനാഴ്ച മര്‍ദ്ദനമേറ്റ യുവാക്കള്‍ പോലീസിനെ സമീപിച്ചു. മര്‍ദ്ദനമേറ്റവരുടെ പരാതിയെ തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചെന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് രാജ്പാല് സിങ് വ്യക്തമാക്കി.
അതേസമയം മര്‍ദ്ദനമേറ്റ യുവാക്കൾ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post