അഹമ്മദാബാദ്: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദങ്ങളും, സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മോട്ടേര സ്റ്റേഡിയത്തില്‍ നടന്ന നമസ്തേ ട്രംപ് എന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മതസൗഹാര്‍ദം നിലനില്‍ക്കുന്ന നാടാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ചാമ്പ്യനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി തന്റെ പ്രിയ്യപ്പെട്ട സുഹൃത്താണെന്നും ട്രംപ് പറഞ്ഞു. മോദിയുടെ പ്രവര്‍ത്തന ശൈലിയെയും ഭരണനേട്ടങ്ങളെയും ട്രംപ് വാനോളം പുകഴ്ത്തി. രാജ്യത്തെ ഏറ്റവും മികച്ച സൈനിക സാമഗ്രികള്‍ ഇന്ത്യക്ക് നല്കാന് ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. അതോടൊപ്പം ഇന്ത്യന്‍ സൈന്യത്തിനായി അമേരിക്കയില്‍നിന്ന് മിലിട്ടറി ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള മുന്നൂറുകോടി ഡോളറിന്റെ കരാറില്‍ ചൊവ്വാഴ്ച യു.എസ്.-ഇന്ത്യാ പ്രതിനിധികള്‍ ഒപ്പിടുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
Discussion about this post