പാലാരിവട്ടത്തെ പാലം നിർമ്മാണത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് തിരുവനന്തപുരത്ത് എത്തണമെന്ന് ഇദ്ദേഹത്തിന് വിജിലൻസ് വകുപ്പ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
പാലം നിർമ്മിച്ച കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിംകുഞ്ഞ് പദവിയിലിരുന്നു കൊണ്ട് വഴിവിട്ട് സഹായിച്ചുവെന്നാണ് കേസ്. കരാർ കമ്പനിക്ക് മുൻകൂറായി എട്ടേകാൽ കോടി രൂപ കിട്ടിയത്, അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടതോടെയാണെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.ഇന്ന് നടക്കുന്ന ചോദ്യംചെയ്യലിൽ, അദ്ദേഹത്തിന്റെ വിശദീകരണം കൃത്യമല്ലെങ്കിൽ, ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതിചേർക്കാൻ സാധ്യതയുണ്ട്. അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, പാലംപണി കരാറുകാർ എന്നിവരുടെ മൊഴിയെല്ലാം വിജിലൻസ് ശേഖരിച്ചത് കാരണം, വിശദീകരണം തൃപ്തികരമല്ലെങ്കിൽ അറസ്റ്റ് ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.












