അലിഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ 22 അലിഗഡ് മുസ്ലിം സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്ഥികള്ക്കെതിരേയാണ് അലിഗഡ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം 24-നായിരുന്നു കേസിനാസ്പദമായ സമരം. ഇതിനു തൊട്ടുമുമ്പത്തെ ദിവസം അലിഗഡിലെ ജീവന്ഗഡില് പോലീസും പ്രക്ഷോഭകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന സമരത്തില്‍ പങ്കെടുത്ത വിദ്യാര്ഥികള്ക്കെതിരേയാണു പോലീസ് കേസെടുത്തത്. ഈ സമരത്തില്‍ അലിഗഡ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. ഈ സമരവുമായി ബന്ധപ്പെട്ട് ഏഴു വിദ്യാര്ഥികള്ക്കെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു. തെളിവുകളും രേഖകളും പരിശോധിച്ചശേഷം വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയില്‍ തീരുമാനം കൈക്കൊള്ളുമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കി.
Discussion about this post