സിവിൽ സർവീസ് ഉദ്യോഗസ്ഥ സ്വന്തം പ്രസവത്തിന് തെരഞ്ഞെടുത്തത് സർക്കാർ ആശുപത്രി.ജാർഖണ്ഡിലെ ഗോഡയിൽ ഡെപ്യൂട്ടി കമ്മീഷണറായ കിരൺ പാസിയാണ് സ്വന്തം പ്രസവത്തിനായി സദറിലെ സർക്കാർ ആശുപത്രി തെരഞ്ഞെടുത്തത്. സിസേറിയൻ പ്രസവം കഴിഞ്ഞ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
മതിയായ സൗകര്യങ്ങളില്ലാത്തതെന്ന് തെറ്റിദ്ധരിച്ചു ജനങ്ങൾ, സർക്കാർ ആശുപത്രിയ്ക്ക് പകരം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്താനാണ് താൻ ഈ തീരുമാനമെടുത്തത് എന്ന് കിരൺ മാധ്യമങ്ങളോട് പറഞ്ഞു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം പല പ്രമുഖരും കിരണിന്റെ തീരുമാനത്തെ പ്രശംസിച്ചു. സംസ്ഥാനത്തെ ചികിത്സാസൗകര്യങ്ങൾ പര്യാപ്തമാണെന്ന് തെളിയിച്ചതിന് സർക്കാർ കിരണിനോട് കടപ്പെട്ടിരിക്കുന്നുവെന്നും സോറൻ അറിയിച്ചു.
Discussion about this post