അഫ്ഗാനിസ്ഥാനിൽ താലിബാൻ പോരാളികൾക്ക് മേലെ അമേരിക്ക കനത്ത വ്യോമാക്രമണം നടത്തി.ഹെൽമണ്ട് പ്രവിശ്യയിലെ നഹർ-ഇ-സറാജ് പ്രവിശ്യയിലാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ കനത്ത വ്യോമാക്രമണം നടത്തിയത്.താലിബാൻ പോരാളികൾ തമ്പടിച്ചിരിക്കുന്ന പ്രധാന പ്രവിശ്യയാണ് അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട്. കഴിഞ്ഞമാസം 29-നാണ് അമേരിക്കയിൽ ഭീകരസംഘടനയായ താലിബാനുമായി വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചത്.
18 വർഷമായി നീളുന്ന അഫ്ഗാനിസ്ഥാനിലെ സംഘർഷം പരിഹരിക്കാൻ വേണ്ടിയുള്ളതായിരുന്നു കരാർ. ഇന്ന് നടന്ന വ്യോമാക്രമണം കരാറിനെ സാധുതയെ ചോദ്യം ചെയ്യുന്നില്ലെന്നും, താലിബാൻ ആക്രമണം നടത്താതിരിക്കാൻ പ്രതിരോധാർത്ഥമാണ് വ്യോമസേന ആക്രമണം നടത്തിയതെന്നും അമേരിക്കയുടെ സൈനിക വക്താവ് വെളിപ്പെടുത്തി.
Discussion about this post