ഇറ്റലിയിലെ ജനജീവിതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് രാജ്യമൊട്ടാകെ സമ്പൂർണ നിരോധനാജ്ഞ. ഇറ്റലിയുടെ പ്രധാനമന്ത്രി ഗിസപ്പി കോൺടെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടൂ എന്നാണ് സർക്കാർ ഉത്തരവ്.യാത്ര ചെയ്യേണ്ടവരുണ്ടെങ്കിൽ യാത്രയുടെ കാരണങ്ങൾ വിശദമായി സർക്കാരിനെ ബോധിപ്പിക്കാൻ അവർക്ക് സാധിക്കണം, അല്ലാത്ത പക്ഷം തടവും പിഴയും അനുഭവിക്കേണ്ടി വരും. പൊതുപരിപാടികൾ രാജ്യമൊട്ടാകെ കർശനമായി നിരോധിച്ചിട്ടുണ്ട്.
യൂറോപ്പിൽ കൊറോണയുടെ ഏറ്റവും മാരകമായ തിക്തഫലം അനുഭവിക്കുന്ന രാജ്യമാണ് ഇറ്റലി. തിങ്കളാഴ്ച രാത്രി കിട്ടിയ റിപ്പോർട്ട് അനുസരിച്ച് കൊറോണ വൈറസ് ബാധയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 463 ആയി.രാജ്യമെമ്പാടും ഏതാണ്ട് 9120 രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post