ദിവസങ്ങൾ നീളുന്ന കോവിഡ്-19 പരിശോധനാ ഫലത്തിന്റെ കാത്തിരിപ്പിന് വിട.വെറും 50 മിനിറ്റ് കൊണ്ട് കോവിഡ് പരിശോധനാഫലം അറിയാവുന്ന കിറ്റ് ബ്രിട്ടണിലെ ഗവേഷകർ വികസിപ്പിച്ചെടുത്തു. നാഷണൽ ഹെൽത്ത് സർവീസിന് കീഴിൽ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ഈ കിറ്റിനു രൂപകൽപന നൽകിയത്.
ഒരേസമയം 16 സാമ്പിളുകൾ വരെ ഈ സംവിധാനം ഉപയോഗിച്ച് പരിശോധിക്കാൻ സാധിക്കും.തൊണ്ടയിലെ സ്രവത്തിൽനിന്ന് ആർ.എൻ.എ വേർതിരിച്ചെടുത്തു പരിശോധിക്കുന്ന രീതിയാണ് ഈ കിറ്റിന്. സ്മാർട്ട് ഫോണിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധന നടക്കുക.ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.നിലവിൽ, ഫലം പുറത്തുവരാൻ 24 മുതൽ 48 വരെ മണിക്കൂർ സമയമെടുക്കുമ്പോൾ, ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫലമറിയാൻ ഒരു മണിക്കൂർ പോലും തികച്ചു വേണ്ട എന്നതാണിതിന്റെ ഏറ്റവും വലിയ മേന്മ.
Discussion about this post