കോവിഡ് മഹാമാരി ചെറുക്കാനുള്ള ശ്രമങ്ങൾക്കിടയിൽ മനുഷ്യജീവൻ പൊലിയുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കേരള ഹൈക്കോടതി. കേരളവുമായുള്ള കാസർകോട് അതിർത്തി മണ്ണിട്ടടച്ച കർണാടകയുടെ നടപടിക്കെതിരെയാണ് കോടതിയുടെ പരാമർശം. നാഷണൽ ഹൈവേ 66 അടക്കം കേരളവുമായി ബന്ധിപ്പിക്കുന്ന മറ്റുള്ള എല്ലാ ഉൾനാടൻ റോഡുകളും കർണാടക സർക്കാർ അടച്ചിരുന്നു. ഈ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.രണ്ട് സർക്കാരുകളും അവസരത്തിനൊത്തുയരണം എന്നും കോടതി പറഞ്ഞു.
അതിർത്തി അടച്ച കർണാടക സർക്കാരിന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കേരളം കോടതിയിൽ വാദിച്ചു.കേസിൽ നിലപാട് വ്യക്തമാക്കാൻ കർണാടക സർക്കാർ ഹൈക്കോടതിയിൽ ഒരു ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്.
Discussion about this post